Friday 22 June 2012

ഐതീഹ്യങ്ങളുറങ്ങുന്ന നാകപ്പുഴ(the myth of nakapuzha)

മരിയറ്റ് ജോസ് വടക്കെക്കുന്നേല്‍

        ഒരിക്കല്‍  വള്ളി  എന്ന പെണ്‍കുട്ടിക്ക് ശിവപുത്രനായ സുബ്രഹ്മണ്യനെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടായി.കുമാരനെ വരാനായി ലഭിക്കാന്‍ അവള്‍ കഠിന തപസ്സ് ചെയ്തു.കുമാരന്‍ അവളെ ഒന്ന് പരീക്ഷിക്കാന്‍  തീരുമാനിച്ചു.ആ ഉദ്ദേശ്യത്തോടെ കുമാരന്‍ ആനയുടെ രൂപത്തില്‍ ചെന്ന് അവളെ ഭയപ്പെടുത്തി.സുബ്രമണ്യ രക്ഷിക്കൂ എന്നും പറഞ്ഞ് അവള്‍ ഭയന്നോടി.ആനയുടെ വേഷത്തില്‍ വന്ന കുമാരന്‍ ഇത് കേട്ട് തന്‍റെ ശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞു.അവള്‍ വീണ്ടും തന്‍റെ തപസ്സ് തുടര്‍ന്നു.പെട്ടെന്നതാ വീണ്ടും ഒരു നടുക്കം.പ്രപഞ്ചമാകെ കുലുക്കി മറിച്ചുകൊണ്ട് ഒരു കാട്ടുപോത്ത് അവളുടെ നേരെ പാഞ്ഞടുത്തു.അവള്‍ വീണ്ടും കുമാരനെ വിളിച്ച്  കരഞ്ഞുകൊണ്ട് ഓടി.ഇതുകേട്ട കുമാരന്‍ തന്‍റെ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച്‌ വള്ളിയുടെ മുന്‍പില്‍ തന്‍റെ വാഹനമായ മയിലിന്‍റെ  പുറത്ത് പ്രത്യക്ഷപ്പെട്ടു.വള്ളിയോട്  ആഗ്രഹമാരാഞ്ഞു.വള്ളി തന്‍റെ ആഗ്രഹം കുമാരനെ അറിയിച്ചു.കുമാരന്‍ അവളെ അനുഗ്രഹിച്ചു.കുമാരനും വള്ളിയും തമിലുള്ള വിവാഹം നടന്നു.കുമാരന്‍ വള്ളിയെ വിവാഹം ചെയ്ത സ്ഥലത്തിന് കുമാരമംഗലം എന്ന പേര് ലഭിച്ചു.കൂടാതെ കുമാരന്‍റെ വാഹനമായ മയിലിനെ താമസിപ്പിച്ച സ്ഥലത്തിന് മയിലക്കൊമ്പ് എന്നും പേര് ലഭിച്ചു.മയിലിന്‍റെ ഭക്ഷണമായ പാമ്പ് ധാരാളം ഉണ്ടായിരുന്ന ഭാഗത്തെ “നാഗപ്പുഴ”എന്ന് വിളിച്ചു.വള്ളിയെ ഉടലോടെ ദേവലോകത്തേക്ക് കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനാല്‍ അവളെ ഒരു കാവില്‍ കുടിയിരുത്തി.അത് ഇന്ന് വള്ളിയാനിക്കാട്‌ ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്നു.എന്നാല്‍ പാമ്പുകളുടെ പുഴ(നാഗപ്പുഴ) എന്ന പേരില്‍ അറിയപ്പെടാന്‍ അവിടുത്തെ ആളുകള്‍ ഇഷ്ട്ടപ്പെടാതിരുന്നതിനാല്‍ നാഗപ്പുഴ എന്നത് നാകപ്പുഴ(സ്വര്‍ഗപ്പുഴ)എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി..........................

ഇനി മറ്റൊരു ഐതീഹ്യം പറയുന്നത് ഇങ്ങനെയാണ്.....പണ്ട് നാഗപ്പുഴയുടെ രണ്ട് വശത്തായി മണിയന്ത്രം,സന്യാസിമല എന്നീ രണ്ട് മലകള്‍ ഉണ്ടായിരുന്നു.ആ മലകള്‍ക്കിടയില്‍ കൂടി ഒരു പുഴ ഒഴുകിയിരുന്നു.ആ പുഴയില്‍ ആനകള്‍ ദിവസവും വെള്ളം കുടിക്കാനായി എത്തിയിരുന്നു.അങ്ങനെ ആ സ്ഥലത്തിന് നാഗപ്പുഴ എന്ന പേര് ലഭിച്ചു.മലയാളത്തില്‍ നാഗം എന്ന വാക്കിന് ആന എന്നും അര്‍ത്ഥം ഉണ്ട്....

Saturday 2 June 2012

കവിത - Shinto Mathew

പ്രണയം ഒരു വേദനയായ് 

                          - Shinto Mathew - കുമാരമംഗലം (1999 ബാച്ച്)  

രു നേര്‍ത്ത കുളിര്‍ മഞ്ഞു പോല്‍
പ്രണയമായ് വന്നെന്‍ അരികില്‍ നീ
വസന്തം ചമയുന്ന നിന്‍ മുഖമെന്‍
ഹൃദയതാളുകളില്‍ പതിഞ്ഞതെന്നെന്നറിയില്ല;

കലാലയ വഴിത്താരയില്‍ സഖീ..
നിന്‍ കലൊച്ചകള്‍ക്കായ് ഞാന്‍ കാതോര്‍ത്തിരുന്നു..
അക്ഷരതാളുകളില്‍ പോലും നിന്‍ മുഖമെന്‍ -
മിഴികളെ ആനന്ദാശ്രുക്കളാക്കി;

ഒരു വാക്ക് ഞാന്‍ പറഞ്ഞിരുന്നെങ്കില്‍..
ഒരു മാത്ര നിന്‍ മുന്നില്‍ വന്നിരുന്നെങ്കില്‍..
എന്‍ അധരം പ്രണയമായ് നിന്നില്‍ പൊഴിഞ്ഞേനെ
എന്‍ മോഹങ്ങള്‍ പൂവണിയുമായിരുന്നെന്‍ പ്രിയതമേ;    

കാലമാം ജീവിത വഴിത്താരയില്‍ നീ..
എവിടേക്ക് പോയ്‌ മറഞ്ഞിരിക്കുന്നു സഖീ !
മായാത്ത മുഖമായ്‌ നീ,
എന്‍ മനസിനെ തീരാത്ത വേദനയായ് മാറ്റിടുന്നു സഖീ !

മായാജാലമായ് നീയെന്നടുത്തെത്തി..
നീറുമെന്‍  ഹൃദയത്തി നാശ്വാസമേകിടൂ സഖീ !